ഫൈനൽ തോൽവിക്കു പിന്നാലെ മെസ്സി റൊസാരിയോയിൽ; ആരാധകരെ കാണാതെ മടക്കം

റൊസാരിയോ ( അർജന്റീന) ∙ ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ പരാജയത്തിനു ശേഷം അർജന്റീനയിലെ ജന്മനാട്ടിൽ മടങ്ങിയെത്തി ലയണൽ മെസ്സി. ഫ്ലോറിഡയിൽനിന്ന് റൊസാരിയോയിലെ വിമാനത്താവളത്തിലേക്കു ഭാര്യ അന്റോനെല്ലയ്ക്കും 3 മക്കൾക്കുമൊപ്പം സ്വകാര്യ വിമാനത്തിലാണു മെസ്സിയെത്തിയത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ച ആറരയോടെയാണ് വിമാനം ലാൻഡ് ചെയ്തത്.വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന ആരാധകർക്കു മുഖം കൊടുക്കാതെ വിമാനത്താവളത്തിനുള്ളിൽനിന്നു തന്നെ വാഹനത്തിൽ പുറത്തേക്കു പോവുകയായിരുന്നു. രോഗബാധിതനായി ചികിൽസയിലുള്ള പിതാവ് ഹോർഹെ മെസ്സിയെ സന്ദർശിക്കാനും വിശ്രമിക്കാനുമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ മെസ്സി സമയം കണ്ടെത്തുകയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിക്കൊപ്പം മെസ്സി ചേരുമെന്നാണ് കരുതുന്നത്. അർജന്റീനയുടെ 26 അംഗ ടീമിലെ 15 പേർ കോച്ച് ലയണൽ സ്കലോനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ബ്യൂനസ് ഐറിസിലെത്തി. ഫൈനലിൽ സ്പെയിനിനോട് 1–0നു തോറ്റെങ്കിലും വമ്പിച്ച സ്വീകരണമാണ് ആരാധകർ അർജന്റീന ടീമിന് തലസ്ഥാന നഗരിയിൽ ഒരുക്കിയത്.ഇവർക്കൊപ്പം െമസ്സി എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായിരുന്നില്ല. ഇതോടെ താരം ക്ലബിനൊപ്പം ചേർന്നെന്നും റിപ്പോർട്ടു വന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ താരം നാട്ടിലെത്തുകയായിരുന്നു.അർജന്റീനയുടെ 26 അംഗ ടീമിലെ 15 പേർ കോച്ച് ലയണൽ സ്കലോനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി ബ്യൂനസ് ഐറിസിലെത്തി. ഫൈനലിൽ സ്പെയിനിനോട് 1–0നു തോറ്റെങ്കിലും വമ്പിച്ച സ്വീകരണമാണ് ആരാധകർ അർജന്റീന ടീമിന് തലസ്ഥാന നഗരിയിൽ ഒരുക്കിയത്.ഇവർക്കൊപ്പം െമസ്സി എത്തുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായിരുന്നില്ല. ഇതോടെ താരം ക്ലബിനൊപ്പം ചേർന്നെന്നും റിപ്പോർട്ടു വന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ താരം നാട്ടിലെത്തുകയായിരുന്നു.
മെസ്സി വിരമിക്കുമോ?…
അടുത്ത കോപ്പ ചാംപ്യൻഷിപ്പിൽക്കൂടി മെസ്സി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ 2030 ലോകകപ്പാകുമ്പോഴേക്കും മെസ്സിക്കു 43 വയസ്സാകും. ശരീരക്ഷമത അനുസരിച്ച് കളിക്കളത്തിൽ തുടരാം എന്ന നിലപാടിലാണു മെസ്സി യുഎസ് മേജർ സോക്കർ ലീഗിൽ കളിക്കുന്നത്. നാലുവർഷത്തിനു ശേഷം തന്റെ ഏഴാമത്തെ ലോകകപ്പ് എന്ന അത്യപൂർവ റെക്കോർഡിലേക്കു മെസ്സി എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന സൂചനയും ഇതു നൽകുന്നു.
ഈ വേദന മാറാൻ സമയമെടുക്കും: മെസ്സി…
ലോകകപ്പിലെ ഫൈനൽ തോൽവിയിൽ വലിയ വിഷമമുണ്ടെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. ‘ഈ വേദന അവസാനിക്കാൻ ഒരുപാടു സമയമെടുക്കും. പക്ഷേ, ലോകകപ്പ് സമ്മാനിച്ച നല്ല ഓർമകൾ എന്നും ഹൃദയത്തോടു ചേർന്നു നിൽക്കും. രാജ്യം നൽകിയ പിന്തുണയും കഠിനാധ്വാനവുമാണ് ഒരിക്കൽക്കൂടി നമ്മെ ലോകത്തിലെ മികച്ച ടീമുകളിലൊന്നാക്കിയത്.വിജയികളായ സ്പെയിൻ ടീമിനെ അഭിനന്ദിക്കുന്നതായും മെസ്സി അറിയിച്ചു. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. 29ന് നടക്കുന്ന യുഎസിലെ എംഎൽഎസ് ഓൾ സ്റ്റാർ ഗെയിമിൽ മെസ്സിയും റോഡ്രിഗോ ഡിപോളും കളിക്കില്ല. 21 ദിവസം വിശ്രമത്തിനു ശേഷമേ ഇരുതാരങ്ങളും എംഎൽഎസ് മത്സരങ്ങൾക്ക് എത്തൂ. ഇന്റർ മയാമിയുടെ താരങ്ങളായ 2 പേരും ഇതോടെ, ഇന്റർ മയാമിയുടെ ആദ്യ 3 മത്സരങ്ങൾക്കുണ്ടാകില്ല.
