ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, പന്തിനും ജുറെലിനും നിരാശ, ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്കൻ ബോർഡ് പ്രസിഡന്റ്സ് ഇലവൻ ഉയർത്തിയ 363 റൺസ് പിന്തുടരുന്ന ഇന്ത്യ, രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന നിലയിലാണ്.
മൂന്നാം നമ്പറിലിറങ്ങി സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (121 പന്തിൽ 103) മികച്ച പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ദേവ്ദത്ത് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി. 27 റൺസോടെ രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി മാനവ് സുതാറുമാണ് നിലവിൽ ക്രീസിലുള്ളത്.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിൽ ശ്രീലങ്ക ഇലവൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ്ങിനിറങ്ങിയില്ല. തുടര്‍ന്ന് കെ.എൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയത്.
എന്നാൽ, ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. റണ്ണൊന്നുമെടുക്കാതെ യശസ്വി ജയ്സ്വാൾ (0) വിശ്വ ഫെർണാണ്ടോയുടെ പന്തിൽ ദിലും സുധീരക്ക് ക്യാച്ച് നൽകി മടങ്ങി. തുടർന്ന് ഒന്നിച്ച ദേവ്ദത്ത് പടിക്കൽ – കെ.എൽ രാഹുൽ സഖ്യം രണ്ടാം വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. 67 പന്തിൽ 40 റൺസെടുത്ത രാഹുലിനെ കെഷാര നുവാന്ത പുറത്താക്കി.
പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ദേവ്ദത്ത് സ്കോർ 150 കടത്തി. എന്നാൽ, സെഞ്ചുറിക്ക് പിന്നാലെ ദേവ്ദത്ത് മൈതാനം വിട്ടതോടെ ഇന്ത്യ വീണ്ടും സമ്മർദത്തിലായി. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പർമാരായ രിഷഭ് പന്ത് (2), ധ്രുവ് ജുറേൽ (1) എന്നിവർ വേഗത്തിൽ പുറത്തായത് ഇന്ത്യക്ക് വൻ തിരിച്ചടിയായി.
ഒന്നാം ദിനം രാവിന്ദു രസന്ത (71), നിഷാൻ മധുഷ്ക (66), ക്യാപ്റ്റൻ സൊണാൽ ദിനുഷ (52) എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ലങ്കൻ നിര കരുത്തുറ്റ സ്കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഗുർനൂർ ബ്രാർ ഒരു വിക്കറ്റ് നേടി. പ്രധാന ബൗളർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, സാരാൻഷ് ജെയിൻ എന്നിവർക്ക് വിക്കറ്റൊന്നും നേടാനായില്ല.
